ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ പ‌റ‌യു‌ന്ന‌തു‌പോ‌ലെ അ‌ത്‌ കേൾക്കു‌ന്ന‌വ‌രും പ‌റ‌യേ‌ണ്ട‌താ‌ണ്‌; ശേ‌ഷം: “ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌, ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” (അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, ന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌ക, അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, വി‌ജ‌യ‌ത്തി‌ലേ‌ക്ക്‌ വ‌രിക.) എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക:

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ

(مسلم:٣٨٥)

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്

നബി (സ) അരുളി:ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ ‘അ‌ശ്‌‌ഹ‌ദു അൻ ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌, അ‌ശ്‌‌ഹ‌ദു അ‌ന്ന മു‌ഹ‌മ്മ‌ദൻ റ‌സൂ‌ലു‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌ഞ്ഞ ഉ‌ട‌നെ‌ അ‌ത്‌ കേ‌ട്ട‌വൻ ഇ‌പ്ര‌കാരം (ചു‌വ‌ടെ വ‌രു‌ന്ന ആ‌ദ്യ പ്രാർ‌ത്ഥ‌ന ദൃ‌ഢ‌വി‌ശ്വാ‌സ ത്തോ‌ടെ) ചൊ‌ല്ലി‌യാൽ അ‌വ‌ന്റെ (ചെ‌റി‌യ) പാ‌പ‌ങ്ങൾ പൊ‌റു‌ക്ക‌പ്പെ‌ടും

وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً

(مسلم:٣٨٦)

ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദ് (സ) യെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.

വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ ഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ

ബാങ്കിന് പ്രത്യുത്തരം ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ്

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

(مسلم:٣٨٤)

അ‌ല്ലാ‌ഹു‌മ്മ സ്വ‌ല്ലി അ‌ലാ മു‌ഹ‌മ്മ‌ദിൻ വ‌അ ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ സ്വ‌ല്ല‌യ്‌‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ‌അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌; അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ അ‌ലാ മു‌ഹ‌മ്മ‌ദിൻ, വ അ‌ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ ബാ‌റ‌ക്‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌

ബാങ്കിന്റെ ശേഷം സ്വലാത്ത്‌ ചൊല്ലി,ശേഷം നബി(സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ:

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقَائِمَةِ، آتِ مُحَمَّداً الوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامَاً مَحمُوداً الَّذِي وَعَدْتَهُ 

(البخاري:٦١٤)

ഈ പരിപൂർണമായ വിളിയുടെ (ബാങ്കിന്റേ)യും ആസന്നമായ നമസ്കാരത്തിന്റേയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി ﷺക്ക് വസീല, ഫദീല എന്നീ പദവികൾ നൽകേണമേ! നീ വാഗ്ദാനം ചെയ്ത സ്തുത്യർമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ!

അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ്വതിത്താമ്മഃ, വസ്സ്വലാതിൽ ഖാഇമഃ, ആതി മുഹമ്മദൻ അൽ വസീലത വൽഫളീലഃ, വബ്അസ്ഹു മഖാമൻ മഹ്മൂദനില്ലദീ വഅദ്തഃ

നബി(സ) അരുളി : “ഇങ്ങിനെ ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”

ശേഷം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ

قَالَ رَسُولُ اللهِ ﷺ : الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ

(صححه الألباني في سنن أبي داود:٥٢١ وفي سنن الترمذي:٢١٢)

ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം

﴿ قُلْ هُوَ اللَّـهُ أَحَدٌ ..... ﴾ ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ ..............﴾ ﴿قُلْ أَعُوذُ بِرَبِّ النَّاسِ .............﴾ (البخاري: 5016،مسلم: 2192) "ഖുൽഹുവല്ലാഹു  അഹദ്.." , "ഖുൽ അഊദു ബി റബ്ബിൽ. ഫലഖ് ..", "ഖുൽ അഊദു ബി റബ്ബിന്നാസ് .."  പാരായണം ചെയ്തു (ഉമിനീര് പാറി വീഴുന്നതാക്കി ) കൈകളിൽ ഊതി അതുകൊണ്ട് ശരീരം മുഴുവനും തടവുക. ആയിശ  നിവേദനം: “ന‌ബി (സ)ക്ക്‌ ശാ‌രീ‌രി‌ക വേ‌ദ‌ന അ‌നു‌ഭ‌വ‌പ്പെ‌ട്ടാൽ ത‌ന്റെ ശ‌രീ‌ര‌ത്തിൽ: ‘ഖുൽ‌ഹു‌വ‌ല്ലാ‌ഹു അ‌ഹ‌ദ്‌...’, ‘ഖുൽ അ‌ഊ‌ദു ബി റ‌ബ്ബിൽ ഫ‌ല‌ഖ്‌...’, ‘ഖുൽ അ‌ഊ‌ദു ബി‌റ‌ബ്ബി‌ന്നാ‌സ്‌...’, പാ‌രാ‌യ‌ണം ചെ‌യ്‌‌ത്‌ (ഉ‌മി‌നീർ പാ‌റി‌വീ‌ഴു‌ന്ന‌താ‌ക്കി) ത‌ന്റെ കൈ‌ക‌ളിൽ ഊ‌തി, അ‌തു‌കൊ‌ണ്ട്‌ ത‌ട‌വു‌ക‌യും ചെ‌യ്യാ‌റു‌ണ്ടായി‌രു‌ന്നു. രോ‌ഗ‌ത്തി‌ന്റെ വേ‌ദ‌ന കൂ‌ടി‌യ‌പ്പോൾ ഞാൻ (ആയിശ ) ഈ സൂ‌റ‌ത്തു‌കൾ ഓ‌തി ന‌ബി (സ)യു‌ടെ കൈ‌ക‌ളിൽ ഊ‌തു‌ക‌യും അ‌തു‌കൊ‌ണ്ട്‌ ശ‌രീ‌രം ത‌ട‌വി‌ക്കൊ‌ടു‌ക്കു‌ക‌യും ചെ‌യ്‌‌തു.” (ബുഖാരി: 5016

ദിവ്യസന്ദേശത്തിന്റെ ആരംഭം

അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1) ആയിശ:(റ) നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്...